Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Roshi Augustine

Idukki

റോഷി അഗസ്റ്റിന്‍ 40-ാം വര്‍ഷവും കാല്‍നടയായി മലയാറ്റൂരിലേക്ക്

ഇടുക്കി: പതിവ് തെറ്റിക്കാതെ നാല്‍പ്പതാം വര്‍ഷവും റോഷിയും സംഘവും കാല്‍നടയായി മലയാറ്റൂരിലേക്ക് പുറപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവധി കൊടുത്താണ് മലയാറ്റൂരിലേക്കു പുറപ്പെട്ടത്. ഇന്ന് അര്‍ധരാത്രിക്ക് മുന്‍പായി കുരിശുമല ചവിട്ടാന്‍ കഴിയുമെന്നാണ് കരുതുന്നത്.

ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന വലിയൊരു സംഘത്തോടൊപ്പമാണ് യാത്ര. രാമപുരം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, കീഴില്ലം, കുറുപ്പംപടി, കോടനാട് വഴിയാണ് സംഘം യാത്ര ചെയ്യുന്നത്. പത്താം ക്ലാസ് പരീക്ഷയ്ക്കു ശേഷമുള്ള അവധിക്കാലത്താണു കാല്‍നടയായി മലയാറ്റൂരിലേക്ക് യാത്ര ആരംഭിച്ചത്.

1985ല്‍ തുടങ്ങിയ യാത്ര മുടങ്ങിയത് കോവിഡ് കാലത്ത് മാത്രമാണ്. മുമ്പ് പുതു ഞായറാഴ്ചയായിരുന്നു മലയാറ്റൂര്‍ യാത്ര. 1996ല്‍ പേരാമ്പ്രയില്‍ സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പു ചൂടിലായി. ഇതോടെ യാത്ര പെസഹാ ദിവസത്തേക്ക് മാറ്റി. ചക്കാമ്പുഴയിലെ തറവാട്ട് വീട്ടില്‍നിന്നു പെസഹ അപ്പം മുറിച്ചതിനു ശേഷമാണ് യാത്ര തിരിക്കുന്നത്. അമ്മ ലീലാമ്മ കൊന്ത നല്‍കി അനുഗ്രഹിക്കും.

വിശ്വാസ തീക്ഷ്ണതയും മല കയറുമ്പോള്‍ ലഭിക്കുന്ന ദൈവാനുഗ്രഹവുമാണ് തന്‍റെ ഊര്‍ജമെന്ന് റോഷി പറയുന്നു. ആറു വര്‍ഷം മുന്‍പ് പെസഹ വ്യാഴാഴ്ചയ്ക്കു മുന്‍പായി കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യുമ്പോള്‍ അപകടം നേരിട്ടെങ്കിലും ഒരു പോറല്‍ പോലും ഏല്‍ക്കാതിരുന്നത് ഇതിനു തെളിവാണെന്ന വിശ്വാസമാണ് റോഷിയെ നയിക്കുന്നത്.

Kerala

വീണ്ടും റോഷി; ജോസ് കെ. മാണി പാലായിൽത്തന്നെ മത്സരിക്കും!

കൊച്ചി: കേരള കോണ്‍ഗ്രസ് -എം ചെയര്‍മാന്‍ ജോസ് കെ മാണി പാലായില്‍ തന്നെ മത്സരിക്കുമെന്ന് ആവര്‍ത്തിച്ചു മന്ത്രി റോഷി അഗസ്റ്റിന്‍. പെട്ടെന്നുള്ള ചോരത്തിളപ്പില്‍ പറഞ്ഞതല്ല. കേരള കോണ്‍ഗ്രസ് നാഥനില്ലാ കളരിയല്ല. തീരുമാനം പാര്‍ട്ടി കൈക്കൊള്ളുമെന്നാണ് ചെയര്‍മാന്‍ പറഞ്ഞത്, അല്ലാതെ മത്സരിക്കില്ല എന്നല്ലെന്നും റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളോടു പറഞ്ഞു.

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹം മത്സരിക്കുന്നുണ്ട് എന്നു ഞാന്‍ പറഞ്ഞത് ശരിയാണ്. ഞങ്ങള്‍ നാഥനില്ലാത്ത കളരിയാണോ, ഞങ്ങളുടെ ചെയര്‍മാന്‍ മത്സരിക്കും. പാര്‍ട്ടിക്കു വേണ്ടത് ലീഡര്‍ഷിപ്പ് ആണ്. ലീഡര്‍ഷിപ്പിന് ശേഷിയുണ്ടെന്നു കണ്ടാല്‍ അല്ലേ ജനങ്ങള്‍ കൂടെ നില്‍ക്കുകയുള്ളു. പിന്നെ ഞങ്ങള്‍ മാറി നില്‍ക്കുമോ.

പാലാ നഷ്ടപ്പെടണ്ട സീറ്റ് അല്ല. തെറ്റുകള്‍ തിരുത്തി തിരിച്ചു വരുമെന്ന് അദ്ദേഹം തന്നെ പറഞ്ഞല്ലോ. തീരുമാനം പാര്‍ട്ടി കൈക്കൊള്ളുമെന്നാണ് ചെയര്‍മാന്‍ പറഞ്ഞത്. വളരെ ആലോചിച്ചാണ് ഞാന്‍ പറഞ്ഞത്. രാജ്യസഭംഗത്തിനു നിയമസഭയില്‍ മത്സരിക്കരുത് എന്ന നിയമമൊന്നുമില്ലല്ലോ എന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു.

എന്നാല്‍, താന്‍ മത്സരിക്കുന്ന കാര്യത്തില്‍ ഉറപ്പില്ല എന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം. ഇപ്പോള്‍ ഇരിക്കുന്ന എംഎല്‍എമാര്‍ തന്നെ മത്സരിക്കുമോയെന്നു പറയാനാകില്ല. ചര്‍ച്ചയ്ക്കു ശേഷം പാര്‍ട്ടിയുമായി ആലോചിച്ചു തീരുമാനമെടുക്കും എന്നാണ് ജോസ് കെ. മാണിയുടെ നിലപാട്.

കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു എല്‍ഡിഎഫിന്‍റെ മധ്യമേഖല ജാഥയ്ക്കിടെ റോഷി അഗസ്റ്റിന്‍ ജോസ് കെ. മാണി മത്സരിക്കുമെന്നു മൈക്ക് പിടിച്ചുവാങ്ങി പറഞ്ഞത്.  എന്നാല്‍, അതു റോഷി അഗസ്റ്റിന്റേത് ചോരത്തിളപ്പും സ്നേഹക്കൂടുതലുംകൊണ്ടാണെന്നും പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു ഇതിനോടു ജോസ് കെ. മാണിയുടെ പ്രതികരണം.

District News

മന്ത്രി റോഷി അഗസ്റ്റിനും എൽഡിഎഫ് നേതാക്കളും ജനങ്ങളോട് മാപ്പുപറയണമെന്ന്

കട്ടപ്പന: ജില്ലയിൽ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുമെന്ന് പറഞ്ഞ് ഇടുക്കിക്കാരെ കബളിപ്പിച്ച മന്ത്രി റോഷി അഗസ്റ്റിനും എൽഡിഎഫ് നേതാക്കളും ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഒക്‌ടോബർ 15ന് ചേർന്ന മന്ത്രിസഭായോഗത്തിൽ ഷോപ്പ് സൈറ്റുകൾകൾക്ക് പട്ടയം നൽകാൻ തീരുമാനിച്ചുവെന്നായിരുന്നു ഇവരുടെ പ്രചാരണം.

എന്നാൽ, ഇത് വെറും തെരഞ്ഞെടുപ്പ് നാടകമായിരുന്നെന്ന് ഇന്നലെ റവന്യു വകുപ്പ് ഇറക്കിയ ഉത്തരവോടെ വ്യക്തമായി. വാണിജ്യ ആവശ്യങ്ങൾ, ഏലം കൃഷി എന്നിവ ഒഴികെയുള്ള ആവശ്യങ്ങൾക്ക് പട്ടയം നൽകാൻ നടപടി സ്വീകരിക്കണമെന്നാണ് ഇന്നലത്തെ റവന്യു വകുപ്പിന്‍റെ ഉത്തരവിലുള്ളത്.

ഇതോടെ കട്ടപ്പനയിലടക്കമുള്ള ജില്ലയിലെ ഷോപ്പ് സൈറ്റുകൾക്കും ഏലം കൃഷി ചെയുന്നവർക്കും ഈ സർക്കാർ പട്ടയം നൽകില്ലെന്ന് വ്യക്തമായി. ലാൻഡ് രജിസ്റ്ററിൽ ഏലം കൃഷിയെന്ന് തെറ്റായി രേഖപ്പെടുത്തിയതിന്‍റെ പേരിൽ പട്ടയം ലഭിക്കാത്ത തോപ്രാംകുടി, പച്ചടി മേഖലകളിലും ഇനി പട്ടയം ലഭിക്കില്ല.

ജില്ലയിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട് മൂന്ന് ഉത്തരവുകളാണ് അഞ്ചു മാസത്തിനുള്ളിൽ റവന്യു വകുപ്പ് ഇറക്കിയത്. ഇതിൽ ഓരോ ഉത്തരവിലും പറയുന്നത് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ്.

കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ ഷോപ്പ് സൈറ്റിന് പട്ടയം നൽകാമെന്നതായിരുന്നു ഒക്‌ടോബർ 18ന് ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ, വാണിജ്യ ആവശ്യങ്ങൾക്ക് പട്ടയം നൽകാൻ കഴിയില്ലെന്ന് ഇന്നലത്തെ ഉത്തരവിൽ പറയുന്നു.

ജനുവരി മൂന്നിന് ഇറക്കിയ ഉത്തരവിൽ, ഇതുവരെ പട്ടയത്തിന് അപേക്ഷ നൽകാൻ കഴിയാത്ത സംയുക്ത പരിശോധനാ ലിസ്റ്റിൽ ഉൾപ്പെട്ടവരിൽനിന്ന് അപേക്ഷ സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിൽനിന്ന് സിഎച്ച്ആർ മേഖലയെ ഒഴിവാക്കി.

04.02.2026ന് ഇറങ്ങിക്കിയ ഉത്തരവിലും സിഎച്ച്ആർ മേഖലയിൽനിന്ന് പട്ടയ അപേക്ഷ സ്വീകരിക്കാൻ നടപടിയില്ല. സർക്കാരിന്‍റെ മലയോര പട്ടയ വിവരശേഖരണം അനുസരിച്ച് ജില്ലയിൽ 1993 റൂൾ പ്രകാരം 26,000 പേർ പട്ടയത്തിന് അപേക്ഷ നൽകാനുള്ളവരായി ഉണ്ട്. ഇതിൽ 13,000 അപേക്ഷകർ സിഎച്ച്ആർ മേഖലയിലാണ്. ബാക്കിയുള്ള പതിനായിരം അപേക്ഷകർ വനം - റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന നടക്കാത്ത / പരിശോധനയിൽ ഒഴിവാക്കപ്പെട്ടുപോയ വില്ലേജുകളിൽ നിന്നുള്ളവരാണ്. റവന്യു വകുപ്പ് ഇറക്കിയ ഈ രണ്ട് ഉത്തരവുകൾ പ്രകാരവും ഇവർക്ക് പട്ടയം ലഭിക്കില്ല.

സർക്കാർ ചെയ്യേണ്ടത് ചെയ്യുന്നില്ല

പല കാരണങ്ങളലാണ് ജില്ലയിലെ പട്ടയ വിതരണം തടസപ്പെട്ടു കിടക്കുന്നത്. സിഎച്ച്ആറിലെ പട്ടയ വിതരണം തടഞ്ഞുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവും 1964 ലെ ഭൂപതിവ് നിയമപ്രകാരമുള്ള പട്ടയ വിതരണം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവും സംസ്ഥാന സർക്കാരിന്‍റെ കെടുകാര്യസ്ഥതകൊണ്ട് മാത്രം ഉണ്ടായതാണ്. കോടതി ഉത്തരവുകൾ പുനഃപരിശോധിക്കാനും പട്ടയവിതരണം പുനഃസ്ഥാപിക്കാനും നടപടി ഉണ്ടാകണം. അതിന് കോടതി ആവശ്യപ്പെട്ട കൃത്യമായ വിവരങ്ങൾ സർക്കാർ സമർപ്പിക്കണം.

ബാക്കിയുള്ളത് സർക്കാർ തീരുമാനമെടുത്ത് പരിഹരിക്കേണ്ട വിഷയങ്ങളാണ്. ഇതിൽ 10 ചെയിൻ, മൂന്നു ചെയിൻ മേഖലയിൽ പട്ടയം നൽകുന്നതിന് വൈദ്യുതി വകുപ്പിന്‍റെ അനുമതി വേണം. വനം - റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന നടക്കാത്തതും പരിശോധനയിൽ ഒഴിവാക്കപ്പെട്ടുപോയതുമായ വില്ലേജുകളിൽ സംയുക്ത പരിശോധന നടത്താൻ നടപടി ഉണ്ടാകണം.

ലാൻഡ് റജിസ്റ്ററിൽ ഏലം കൃഷിയെന്ന് തെറ്റായി രേഖപ്പെടുത്തിയതിന്‍റെ പേരിൽ പട്ടയം ലഭിക്കാത്ത തോപ്രാംകുടി, പച്ചടി മേഖലയിൽ പട്ടയം നൽകുന്നതിനുള്ള തീരുമാനമുണ്ടാകണം. ഇതിനുള്ള ഒരു നടപടിയും സ്വീകരിക്കാതെ നടപ്പാക്കാൻ കഴിയാത്ത ഉത്തരവുകളിറക്കി സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ബിജോ മാണി ആരോപിച്ചു. പത്രസമ്മേളനത്തിൽ കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്‍റ് സിജു ചക്കുംമൂട്ടിലും പങ്കെടുത്തു.

Kerala

മുന്നണി മാറ്റത്തെച്ചൊല്ലി അഭ്യൂഹം; യുഡിഎഫിലേക്കു തിരിച്ചെത്താന്‍ ക്ഷണം!

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയെ യുഡിഎഫിലേക്ക് തിരിച്ചെത്താന്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതായി റിപ്പോർട്ടകൾ. എന്നാല്‍ ഈ വിഷയത്തില്‍ ജോസ് കെ. മാണി ഇനിയും പരസ്യപ്രതികരണം നടത്തിയിട്ടില്ല.

അതേസമയം, കക്ഷിയിലെ പ്രമുഖ നേതാവും ജലവിഭവ മന്ത്രിയുമായ റോഷി അഗസ്റ്റിന്‍ എൽഡിഎഫിനൊപ്പം തുടരുമെന്നാണ്  മാധ്യമങ്ങളോട് നടത്തിയ പ്രതികരണം. കേരള കോണ്‍ഗ്രസിന്‍റെ യുഡിഎഫ് പ്രവേശത്തെ മുസ്‌ലിം ലീഗും പിന്തുണയ്ക്കുന്നുണ്ട്. മുന്നണി മാറ്റം സംബന്ധിച്ചു ജോസ് കെ. മാണി നേരത്തെ തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും അതാണ് ഒൗദ്യോഗിക പ്രതികരണമെന്നുമാണ് റോഷി അഗസ്റ്റിൻ മാധ്യമങ്ങളോടു പറഞ്ഞത്. 

മധ്യ തിരുവിതാംകൂർ, തൃശൂര്‍, മലബാര്‍ മേഖലകളിലെ 46 അസംബ്ലി സീറ്റുകളില്‍ ക്രിസ്ത്യന്‍ വോട്ട് ബേസ് ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് എല്‍ഡിഎഫ് പ്രഖ്യാപിച്ച മധ്യമേഖല ജാഥ ജോസ് കെ.മാണി നയിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഈ ജാഥയ്ക്കു ജോസ് കെ. മാണി നേതൃത്വം നൽകുമോയെന്ന ആകാംക്ഷയിലാണ് രാഷ്‌ട്രീയ വൃത്തങ്ങൾ.

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ മുന്നണിമാറ്റ ചര്‍ച്ചകള്‍ സജീവമായ സമയത്ത്, മന്ത്രി റോഷി അഗസ്റ്റിന്‍, എംഎല്‍എമാരായ എന്‍ ജയരാജ്, പ്രമോദ് നാരായണന്‍ തുടങ്ങിയവര്‍ എല്‍ഡിഎഫ് വിട്ടുപോകുന്നതിനോടു യോജിച്ചില്ലെന്നാണ് മാധ്യമ റിപ്പോർട്ട്. വരും ദിവസങ്ങളിൽ പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചേരുന്നുണ്ട്. ഇതിനു ശേഷം മുന്നണിമാറ്റം ഉണ്ടോ ഇല്ലെയോ എന്നതിൽ വ്യക്തമായ പ്രതികരണം നേതാക്കൾ നടത്തുമെന്നാണ് കരുതുന്നത്. 

 

 

Latest News

Corehub Up